Sections

രാജ്യത്തെ കല്‍ക്കരിപാടങ്ങള്‍ അടച്ചുപൂട്ടലില്‍; രാജ്യത്ത് വരാനിരിക്കുന്നത് വന്‍ പ്രതിസന്ധി

Wednesday, Oct 13, 2021
Reported By admin
coal shortage

ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം അതിരൂക്ഷം വാര്‍ത്ത നിങ്ങളും കേട്ടിരിക്കും.എന്തായിരിക്കാം ഇന്ത്യയില്‍ വലിയ ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നയിക്കുന്ന രീതിയില്‍ കല്‍ക്കരി ഖനനമേഖലയില്‍ സംഭവിച്ചത്.

ഇന്ത്യയില്‍ നിലവില്‍ 135 താപനിലയങ്ങളും നേരിടുന്നത് രൂക്ഷമായ കല്‍ക്കരി ക്ഷാമമെന്നാണ് റിപ്പോര്‍ട്ട്. 13 താപ വൈദ്യുതി നിലയങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിര്‍ത്തി. എട്ടു സംസ്ഥാനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാണ്.
80 ശതമാനം താപ വൈദ്യുതി നിലയങ്ങളിലും അഞ്ച് ദിവസത്തേയ്ക്കുള്ള കല്‍ക്കരി മാത്രമേയുള്ളൂ. രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 14 മണിക്കൂര്‍ പവര്‍ കട്ടിലേക്ക് നീങ്ങിയേക്കും.


അതേസമയം, രാജ്യത്ത് 70% കല്‍ക്കരിയില്‍ കുറവ് രേഖപ്പെടുത്തിയതിനാല്‍ രാജ്യത്തെ വൈദ്യുത നിലയങ്ങളില്‍ വൈദ്യുത ഉല്‍പ്പാദനം കുറവായതിനാല്‍ ഇന്ത്യ വലിയ തോതിലുള്ള വൈദ്യുതി മുടക്കം പ്രതീക്ഷിക്കുുന്നതായി നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.


രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനിയായ കോള്‍ ഇന്ത്യ ലിമിറ്റഡ് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ റെക്കോര്‍ഡ് കല്‍ക്കരിയാണ് ഉത്പാദിപ്പിച്ച്.എന്നാല്‍ 2021 ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍ കോള്‍ ഇന്ത്യ ലിമിറ്റഡ് 249.8 ദശലക്ഷം ടണ്‍ കല്‍ക്കരു ഉത്പാദിപ്പിച്ചിരുന്നു.

2021 ഏപ്രില്‍, സെപ്റ്റംബര്‍ കാലയളവിലെ മൊത്തം വിതരണം, 307.7 ദശലക്ഷം ടണ്ണില്‍ കൂടുതലാണ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിതരണം ചെയ്തതില്‍ നിന്ന് 55.2 ദശലക്ഷം ടണ്‍ വര്‍ദ്ധനവ്.

സിഐഎല്‍, കല്‍ക്കരി മന്ത്രാലയത്തിലെ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഡിമാന്‍ഡിലെ ഈ ക്രമാതീതമായ വര്‍ധനയാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്.

ഈ ഉയര്‍ച്ചയ്ക്ക് കാരണമായ ഒന്നിലധികം ഘടകങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, വ്യവസായ വിദഗ്ദ്ധര്‍ സങ്കല്‍പ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി സാമ്പത്തിക പുനരുജ്ജീവനത്തെ ഇത് സൂചിപ്പിക്കുന്നു എന്നതാണ് ഒരു നല്ല നിഗമനം.

'കോള്‍ ഇന്ത്യ ലിമിറ്റഡ് സാധാരണയായി ഏപ്രില്‍-മേയ് മാസങ്ങളില്‍ സ്വന്തമായി കരുതല്‍ ശേഖരവും പവര്‍ പ്ലാന്റുകളും സംഭരിക്കുന്നു. എന്നിരുന്നാലും, രണ്ടാമത്തെ കോവിഡ് തരംഗം കാരണം ഇത് വൈകി. രണ്ടാമതായി, മണ്‍സൂണ്‍ സമയത്ത്, ഇന്ത്യയില്‍ ഇറക്കുമതിയും ഗതാഗതവും വൈകുന്നതായും കോള്‍ ഇന്ത്യ ലിമിറ്റഡിലെ അധികൃര്‍ വിശദീകരിച്ചു.
'കൂടാതെ, ഇറക്കുമതി ചെയ്ത കല്‍ക്കരിയെ പ്രത്യേകമായി ആശ്രയിച്ചിരുന്ന വൈദ്യുത നിലയങ്ങള്‍ ഉണ്ട്. എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയില്‍ നിരക്ക് വര്‍ദ്ധിച്ചതോടെ, അവരുടെ വിതരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ CIL- ലേക്ക് മാറിയതും അധികൃതര്‍ പറയുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.