Sections

ഡിജിറ്റല്‍ പേയ്മെന്റുകള്‍ കുതിച്ചുയരുന്നു; ശ്രദ്ദേയമായ വസ്തുതകള്‍ ഇവയൊക്കെ

Tuesday, Jun 28, 2022
Reported By admin
payment

യുപിഐയുടെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഇതില്‍ ആശ്ചര്യപ്പെടാനില്ല. എന്നാല്‍ നടന്ന ഇടപാടുകളില്‍  7 ശതമാനം നടന്നിരിക്കുന്നത്...

 

ലോകത്ത് ഡിജിറ്റല്‍ പേയ്മെന്റുകള്‍ കുതിച്ചുയരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 9.3 ശതകോടി ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ നടന്നതായി വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.  9.3 ബില്യണിലധികം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളിലായി 10 ലക്ഷം കോടിയിലേറെ രൂപ കൈമാറിയതായാണ് റിപ്പോര്‍ട്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍, യുപിഐ പേഴ്സണ്‍ ടു മര്‍ച്ചന്റ്  എന്നിങ്ങനെയുള്ള പേയ്മെന്റ് മോഡുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്. 

ഈ പാദത്തില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നിരിക്കുന്നത് യുപിഐ പേഴ്സണ്‍ ടു മര്‍ച്ചന്റ് വഴിയാണ് എന്നും വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. യുപിഐയുടെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ ഇതില്‍ ആശ്ചര്യപ്പെടാനില്ല. എന്നാല്‍ നടന്ന ഇടപാടുകളില്‍  7 ശതമാനം നടന്നിരിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് എന്നത് ശ്രദ്ധേയമാണ്. ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം വര്‍ധിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. യുപിഐ  വഴി 14.55 ബില്യണിലധികം ഇടപാടുകളും നടന്നിട്ടുണ്ട്. 26.19 ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നിരിക്കുന്നത് 

2022 ലെ ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നിരുന്ന ബാങ്കുകള്‍  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പേടിഎം പേയ്മെന്റ് ബാങ്ക് എന്നിവയാണ്.  ഏറ്റവും മികച്ച ഗുണഭോക്തൃ ബാങ്കുകള്‍ പേടിഎം പേയ്മെന്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ്. .

കൂടാതെ, ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പേയ്മെന്റ് ബാങ്ക് ആപ്പ്, ആമസോണ്‍ പേ, ആക്സിസ് ബാങ്ക്‌സ് ആപ്പ് തുടങ്ങിയ മുന്‍നിര യുപിഐ ആപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. യുപിഐ ഇടപാടുകളുടെ 94.8 ശതമാനവും ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം എന്നിവയിലൂടെയാണ് നടന്നിരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.