Sections

നാട്ടില്‍ വലിയ പ്രചാരമില്ലാത്ത ഈ ബിസിനസ് ആരംഭിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്കറ്റ് പിടിക്കാം

Friday, Oct 22, 2021
Reported By Aswathi Nurichan
rubber tile

ഈ ഉത്പന്നം നമ്മുടെ നാട്ടിലെ മാര്‍ക്കറ്റില്‍ തുടക്കത്തില്‍ തന്നെ നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലാഭം നേടാവുന്നതാണ്

 
സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക എന്ന് ചിന്തിക്കുമ്പോള്‍ പലരും ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ ചെയ്യാത്ത ഒരു ബിസിനസ് ആശയത്തെ കണ്ടെത്തി അതിന് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് ഉണ്ടാക്കിയെടുക്കുക എന്നതാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം ബിസിനസ് ആശയങ്ങള്‍ കണ്ടെത്തുന്നതില്‍ പലരും പരാജയപ്പെടുകയാണ് ചെയ്യുന്നത്. എന്നു മാത്രമല്ല ഇത്തരത്തില്‍ കണ്ടെത്തുന്ന ബിസിനസ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി കൊണ്ടു വരുമ്പോള്‍ അതില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കാറില്ല എന്നതും ഇത്തരം ബിസിനസ് ആശയങ്ങളില്‍ നിന്നും സാധാരണക്കാരെ പുറകോട്ടു വലിക്കുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ അധികമാരും ചെയ്യാത്ത എന്നാല്‍ വലിയ ലാഭം നേടിയെടുക്കാവുന്ന ഒരു ബിസിനസ് ആശയത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.
 
റബ്ബര്‍ ടൈലുകളുടെ ബിസിനസ് ആണ് ഇത്തരത്തില്‍ വലിയ വിജയം നേടാവുന്ന ഒരു ബിസിനസ് ആശയം. എന്നാല്‍ സാധാരണയായി എവിടെയാണ് ഇവയുടെ ഉപയോഗം വരുന്നത് എന്ന് ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. എന്നാല്‍ ആശുപത്രികള്‍, കുട്ടികളുടെ പ്ലേ ഏരിയ എന്നിവിടങ്ങളിലെല്ലാം കുട്ടികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനായി ഉപയോഗിക്കുന്നത് റബ്ബര്‍ ടൈലുകളാണ്. കൂടാതെ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിരവധി ജിമ്മുകള്‍ ഉണ്ട്. ജിംമ്മുകളില്‍ ഉപകരണങ്ങള്‍ താഴെ വീണ് ടൈല്‍ പൊട്ടുന്നത് ഒഴിവാക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഇത്തരം റബ്ബര്‍ ടൈലുകളാണ്.

മുന്‍പു കാലത്ത് വിദേശ രാജ്യങ്ങളിലാണ് ഇവ കൂടുതല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് നമ്മുടെ രാജ്യത്തും ഇവയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും റബ്ബര്‍ ടൈലുകള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.അതുകൊണ്ടുതന്നെ കേരളത്തിലും ഇവയുടെ ഉപയോഗം കൂടുമെന്നതില്‍ സംശയമില്ല. ഇത്തരം ഒരു ഉത്പന്നം നമ്മുടെ നാട്ടിലെ മാര്‍ക്കറ്റില്‍ തുടക്കത്തില്‍ തന്നെ നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലാഭം നേടാവുന്നതാണ്.

പഴയ ടയറുകള്‍, റബ്ബര്‍ റോ മെറ്റീരിയലുകള്‍ എന്നിവയെല്ലാം ഉപയോഗിച്ചുകൊണ്ടാണ് റബ്ബര്‍ ടൈലുകള്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. റബ്ബര്‍ പൊടികള്‍ ഒരു ഇന്‍ഗ്രീഡിയന്റ്മായി മിക്‌സ് ചെയ്തു വ്യത്യസ്ത കളറുകളില്‍ ആക്കിയാണ് റബ്ബര്‍ ടൈലുകള്‍ നിര്‍മ്മിക്കുന്നത്. നീല, ചുവപ്പ്, ഗ്രേ എന്നീ കളറുകള്‍ കാണാന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത് എന്നുള്ളതുകൊണ്ട് തന്നെ ഈ കളറുകളില്‍ ആണ് പ്രധാനമായും റബ്ബര്‍ ടൈലുകള്‍ പുറത്തിറങ്ങുന്നത്.

ആവശ്യമായ മെറ്റീരിയല്‍ എന്തെല്ലാം?
 

നേരത്തെ പറഞ്ഞതുപോലെ റബ്ബറിന്റെ റോ മെറ്റീരിയല്‍, കളര്‍ എന്നിവയ്ക്കുപുറമേ ഇവയെല്ലാം മിക്‌സ് ചെയ്യുന്നതിന് ആവശ്യമായ ഒരു മിക്‌സിങ് മെഷീന്‍, ടൈലുകള്‍ അച്ചു രൂപത്തിലാക്കി ഷേപ്പ് ആക്കുന്നതിന് ആവശ്യമായ ഒരു മെഷീന്‍, എന്നിവയാണ് മെഷീനറി ആയി ഉപയോഗിക്കേണ്ടത്. രണ്ട് മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതു കൊണ്ടുതന്നെ 1500 സ്‌ക്വയര്‍ഫീറ്റില്‍ ഉള്ള ഒരു കെട്ടിടം ആവശ്യമാണ്. ഇവയ്ക്കുപുറമേ റോ മെറ്റീരിയല്‍സ്, നിര്‍മ്മിച്ചെടുക്കുന്ന റബ്ബര്‍ ടൈലുകള്‍ ഇവ സൂക്ഷിക്കുന്നതിനായി ഒരു വെയര്‍ഹൗസ് കൂടി ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലതാണ്.

രണ്ട് സ്‌കില്‍ഡ് ലേബേഴ്‌സ്, രണ്ട് അണ്‍ സ്‌കില്‍ഡ് ലേബേര്‍സ് ഇത്രയുമാണ് ജോലി ചെയ്യുന്നതിനായി ആവശ്യമുള്ള ആളുകളുടെ എണ്ണം. രണ്ട് മെഷിനറികള്‍ക്കുമായി 10 ലക്ഷം രൂപയുടെ അടുത്ത് വില പ്രതീക്ഷിക്കാവുന്നതാണ്. മിക്‌സിങിനായി മാനുവല്‍, മെഷീന്‍ എന്നിങ്ങനെ രണ്ടു രീതികള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ നല്ല സ്റ്റാന്‍ഡേര്‍ഡ് ആയ ഒരു പ്രൊഡക്ട് നിര്‍മ്മിച്ചെടുക്കുന്നതിന് മെഷീന്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഇവ കൃത്യമായ അളവില്‍ ഉപയോഗിച്ചാല്‍ മാത്രമാണ് നല്ല ഫിനിഷിങ്ങോട് കൂടിയ ഒരു ഫൈനല്‍ പ്രോഡക്റ്റ് ലഭിക്കുകയുള്ളൂ.

കൂടാതെ മാനുഫാക്ചറിങ് കപ്പാസിറ്റിയുടെ അളവിന് അനുസരിച്ചുള്ള ഒരു മെഷിന്‍ കൂടി വാങ്ങാവുന്നതാണ്. ഇതിനായി 7 ലക്ഷം രൂപയുടെയും 8 ലക്ഷം രൂപയുടെയും ഇടയില്‍ പണം ചിലവാക്കേണ്ടി വരും. ഇത്തരത്തില്‍ എല്ലാ മെഷീനറിക്കും കൂടിയാണ് 10 ലക്ഷം രൂപയുടെ അടുത്ത് ചിലവഴിക്കേണ്ടി വരിക.

നല്ല ഒരു സെയില്‍സ് ടീമിനെ വെച്ച് പ്രോഡക്റ്റ് മാര്‍ക്കറ്റില്‍ എത്തിക്കാന്‍ സാധിക്കുകയാണെങ്കില്‍ വളരെയധികം വിജയം നേടാവുന്ന ഒരു ബിസിനസ് ആശയം തന്നെയാണ് റബ്ബര്‍ ടൈലുകള്‍. കാരണം മാളുകള്‍, ആശുപത്രികള്‍, പ്രായമായവരും, കുട്ടികളും ഉള്ള വീടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ ഇതിന്റെ ഉപയോഗം വളരെ കൂടുതലാണ് എന്നത് തന്നെയാണ് ഇത്തരമൊരു പ്രോഡക്റ്റിന് മാര്‍ക്കറ്റില്‍ എത്രമാത്രം ഡിമാന്‍ഡ് ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.