- Trending Now:
കൊച്ചി: ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പിന്റെ ഒരു ഡിവിഷനും ഇന്ത്യയിൽ മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന പ്രമുഖ സീനിയർ കെയർ പ്രൊവൈഡറുമായ കൈറ്റ്സ് സീനിയർ കെയർ തങ്ങളുടെ സ്പെഷ്യലൈസ്ഡ് വാർധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയർ സെൻറർ) കൊച്ചിയിൽ ആരംഭിച്ചു. ജനസംഖ്യയുടെ 16.5 ശതമാനവും 60 വയസ്സിന് മുകളിലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ളൊരു സ്ഥാപനം ആരംഭിക്കുന്നത് വാർധക്യത്തിലെത്തിയവർക്കുള്ള ശുശ്രൂഷകളുടെ ശേഷി വർദ്ധിക്കാൻ ഇടയാകും.
സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് സ്ഥിതി ചെയ്യുന്ന 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുന:രധിവാസം, പാലിയേറ്റീവ്, റെസ്പൈറ്റ് കെയർ എന്നിവയുൾപ്പെടെ പൂർണ്ണമായ ജെറിയാട്രിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 24x7 മെഡിക്കൽ & നഴ്സിംഗ് മേൽനോട്ടം, ഉയർന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകൾ, വ്യക്തിഗത ചികിത്സാ പദ്ധതികൾ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ആയുർവേദം, വെൽനസ് സപ്പോർട്ട്, പോഷകസമൃദ്ധ ഭക്ഷണം, സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സൗകര്യങ്ങൾ എന്നിവ ഇവിടത്തെ താമസക്കാർക്ക് ഏറെ പ്രയോജനമാകും.
കൈറ്റ്സ് സീനിയർ കെയറിന്റെ കൊച്ചി സെന്റർ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു, പതിനാറാം വാർഡ് കൗൺസിലർ സി സി വിജു, അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനിൽ കുമാർ, ഗൈഡ് ഹോൾഡിംഗ്സ് പാർട്ണർ ഡോ. ടി. വിനയകുമാർ. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി., ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകയും സിഒഒയുമായ ഡോ. റീമ നാദിഗ് എന്നിവർ പ്രസംഗിച്ചു.
ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകകനും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി. പറഞ്ഞു, ''ഇന്ത്യയിൽ പ്രായമായവരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയും ജനസംഖ്യാപരമായ മാറ്റത്തിൽ കേരളം ഏറ്റവും മുന്നിലുള്ളതിനാലും മുതിർന്നവരുടെ പരിചരണത്തിന്റെ ആവശ്യം അടിയന്തിര പ്രാധാന്യമർഹിക്കുന്നു. കൈറ്റ്സിൽ ക്ലിനിക്കൽ മികവിന്റെ ഉയർന്ന മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനാൽ സാമ്പത്തികമായി സുസ്ഥിരവും വ്യത്യസ്തവുമായ ഒരു മോഡലിനാണ് ഞങ്ങൾ രൂപം നൽകിയിട്ടുള്ളത്. സാമൂഹിക സ്വാധീനവും ദീർഘകാല മൂല്യവും നൽകുന്ന ദക്ഷിണേന്ത്യയിലുടനീളമുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് കൊച്ചി സെൻറർ.'
ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകയും സിഒഒയുമായ ഡോ. റീമ നാദിഗ് പറഞ്ഞു, 'കൈറ്റ്സിലെ സീനിയർ കെയർ ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഇമോഷണൽ സപ്പോർട്ട്, സ്വാതന്ത്ര്യവും ജീവിത നിലവാരവും പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള പരമ്പരാഗത വെൽനസ് രീതികൾ എന്നിവ മെഡിക്കൽ ചികിത്സകൾക്ക് അതീതമാണ്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ കുടുംബങ്ങളെ സഹായിക്കുന്ന കൊച്ചി കേന്ദ്രത്തിൽ എല്ലാ സേവനങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാണ്.'
ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, പരിശീലനം ലഭിച്ച പരിചരണം നൽകുന്നവർ എന്നിവരുടെ ഒരു മൾട്ടിഡിസിപ്ലിനറി ടീമാണ് കൈറ്റ്സ് കൊച്ചിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോക്ടർമാരുടെ സന്ദർശനങ്ങളും ഓൺലൈൻ കൺസൾട്ടേഷനുകളും, നഴ്സിംഗ്, ക്രിട്ടിക്കൽ കെയർ സപ്പോർട്ട്, ഫിസിയോതെറാപ്പി, സ്പീച്ച് ആൻഡ് റെസ്പിറേറ്ററി തെറാപ്പി, സെക്കൻഡ് ഒപീനിയൻ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങൾ തുടങ്ങിയ എല്ലാവിധ ഹോം കെയർ സേവനങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.